Wednesday, November 21, 2018

മിണ്ടരുത്


"മിണ്ടിപ്പോകരുത്...."

കണ്ണുരുട്ടി നിൽക്കുന്ന
കാട്ടുനീതിക്കു മുന്നിൽ
അതുകേട്ട് ആ 
കുഞ്ഞിന് ഉറക്കെ നിലവിളിച്ചു പ്രതികരിക്കാനേ കഴിയുമായിരുന്നുള്ളൂ.
അതൊരു പ്രാർഥന ആയിരുന്നു....
അർഥന ആയിരുന്നു.
"നിന്നോട് മിണ്ടരുതെന്നല്ലേ പറഞ്ഞത്.
നീ മിണ്ടരുത്, അവിടെ നിൽക്കരുത്, ഉറക്കെ പ്രാർത്ഥിക്കാൻ പോലും പറ്റില്ല."
"ഞാൻ ജപിച്ചത് നാരായണ നാമം മാത്രം. ഇനി ജപിക്കുന്നതും ഭഗവൽനാമം മാത്രം. "
"അഹങ്കാരി...... "
അയാൾ തന്റെ അധികാരം വാക്കുകളിൽ തെറിപ്പിച്ചു.
കണ്ണിൽ അഭിഷേകാഗ്‌നി ജ്വലിക്കുന്ന പാവം കുഞ്ഞിനെ അവർ അയാളുടെ മൗനാനുവാദത്തോടെ കൂച്ചു വിലങ്ങിൽ കുടുക്കി കൂട്ടി.
"നാണം കെട്ടവനെ പറ എവിടെ... ആണ് നാരായണൻ. ഇല്ലാത്ത നാരായണൻ അല്ല നേരിൽ നിൽക്കുന്ന ഞാൻ ആണ് നായകനും നാവികനും. നിന്നെ നാം നയിക്കും. നീ അതു പടി നടക്കും. "
"നാരായണ"
"ഹേ.. കീടമേ.. എന്നാൽ കാണിക്കു. നീ വീമ്പിളക്കി വീമ്പിളക്കി വിളമ്പുന്ന ആ വിശ്വരൂപം എവിടെ? "

ആ ചോദ്യമായിരുന്നു തുടക്കം. അതെ....ആ അഹങ്കാരിയുടെ നാശത്തിന്റ തുടക്കം. അവസാനത്തിന്റെ ആരംഭം.
തൂണ് പിളർന്ന വന്ന സത്യം- ആ നിമിഷങ്ങളിൽ ആണ് സട കുടഞ്ഞത്. ഒരു ഒന്നന്നര കുടച്ചിൽ.

No comments:

Post a Comment